കാത്തിരുന്നു കാത്തിരുന്നു വീണ്ടും ഓണം നമ്മുടെയെല്ലാം വീട്ടുപടിക്കൽ എത്താറായി.
എന്നാലും ഇത്തവണ ഓണം എങ്ങനെ ആഘോഷിക്കും എന്ന് ആലോചിച്ചു അവൻ കുഴയുകയാണ്. ഏത്തക്ക വില 60 കടന്നു. ഓണം ഇങ്ങെത്തുംപോളേക്കും വില 100 കഴിയും എന്നാണ് സംസാരം. എണ്ണവില വീണ്ടും കൂടി. അങ്ങനെ ഇത്തവണ ഉപ്പേരിയുടെ കാര്യം അവതാളത്തിലായി.
ഉപ്പേരി ഇല്ലെങ്കിലെന്താ, ബാക്കി സദ്യക്കൂട്ടങ്ങൾ ഉണ്ടല്ലോ, അവൻ അങ്ങനെ ആലോചിച്ചു സമാധാനിച്ചു.
അപ്പോളാണ് അവൻ ശ്രദ്ധിച്ചത്. പടച്ചോനെ, പണി വീണ്ടും പാലുംവെള്ളത്തിൽ. പച്ചക്കറിയുടെ വില കണ്ടിട്ട് അവന്റെ കണ്ണ് നിറഞ്ഞു. ഇതവരെ അവന്റെ കാമുകിമാർക്കലാതെ ആര്ക്കും അവന്റെ കണ്ണു നിറക്കാൻ സാധിച്ചിട്ടില. ഇതാ, പച്ചക്കറിവില ആ വിടവ് നികത്തി.
അങ്ങനെ അവൻ താടിക്ക് കയ്യും ഇരിപ്പായി.
അവൻ മുറ്റത്തേക്കിറങ്ങി. പറിച് കറി വെക്കാൻ മുറ്റത്ത് ഒരു പുല്ലു പോലുമില്ല.
എന്ത് ചെയ്യും എന്ന് ഇങ്ങനെ കുലംങ്കുഷിതമായി ആലോചിച്ചിരുന്നു.
അപ്പോളാണ് അവന്റെ മനസ്സിൽ പഴമക്കാരുടെ വാക്കുകൾ അശരീരി രൂപത്തിൽ മുഴങ്ങിയത്
.
'കാണം വിറ്റും ഓണം ഉണ്ണണം'
ഇനിയിപ്പോ എന്താ ചെയ്യുക. ആ പഴമൊഴി ഇങ്ങനെ അങ്ങട് മാറ്റുക
.
'കാണുന്നതെല്ലാം വിറ്റ് ഓണം ഉണ്ണണം'
അവൻ പഴമക്കരോട് നന്ദി പറഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി.
* * * * * * * * * * * *
Comments
Post a Comment